അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
കുറത്തിയും വിക്രമാദിത്യനും
September 24, 2020 248 No Comments

മുറുക്കിച്ചുവപ്പിച്ച്,
കുരങ്ങനേയും കൊണ്ടുനടക്കുന്ന
കുറത്തിയെപ്പോലെ,
കടും നിറമുള്ള പട്ടുചേല
ചുറ്റിയിട്ടുവേണം
പെണ്ണ്,
കല്യാണപ്പന്തലില്‍ നില്‍ക്കാന്‍.

കൊണ്ടുനടക്കാനുള്ളതല്ലേ…
കാണാച്ചരടിന്‍ തുമ്പിലെ,
ഈ കുഞ്ചിരാമനെ!

കല്യാണം കഴിഞ്ഞുള്ള
സല്‍ക്കാരത്തിന്,
പന്തലില്‍,
ചെക്കന്‍,
ഷെര്‍വാണിയിട്ടുതന്നെവേണം നില്‍ക്കാന്‍.
വിക്രമാദിത്യകഥയിലെ ചിത്രത്തിലെ,
ആ വളഞ്ഞ ചെരിപ്പില്ലേ….?
ജൂത്തി…
അതുമിട്ടോളൂ.

ഇനി മുതല്‍
ചുമലിലേറ്റേണ്ടതാണ്,
ചേര്‍ന്നുനില്‍ക്കുന്ന

സാധനത്തിനെ!

ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ്‌ അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.

പുസ്തകത്തെക്കുറിച്ച് അറിയൂ →

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.